Tuesday, February 20, 2007

അറിവിന്‍ പ്രകാശം

തിരയുന്നു ഞാന്‍ നിന്നെ വാചകക്കൂട്ടത്തില്‍
പൊരുളിന്റെ പൊരുളൂറും അക്ഷരക്കൂട്ടത്തില്‍
ഇരുളില്‍
, എന്നേകാന്തവഴികളില്‍ നിന്നുടെ
ഭാവനാമണിനാളം തെളിയ്ക്കുവാനായില്ലേ
?

എത്രയോ ഗ്രന്ഥങ്ങളതിലെത്രയോ താളുകള്‍
എത്രയോ ചിന്തകള
,തുതിര്‍ക്കും തരംഗങ്ങള്‍
ക്ഷരമാകാ വേദത്തിന്‍ സത്താകും ഋക്കുകളിന്‍
ജ്ഞാനേ വിചാരേ പൊലിയും മനസ്സുകള്‍

ഇനിയെത്രയായിരം മന്വന്തരങ്ങള്‍ ഞാന്‍
അലയേണ്ടു ബഹുദൂരമീ തീരാവഴികളില്‍
നിന്നെയും തേടി നിന്നാലയം തേടി
,യെന്‍
ആത്മാവില്‍ നിറയുന്ന അറിവിന്‍ പ്രകാശമേ!!!

Monday, February 19, 2007

പ്രവാസം കൊതിച്ചവന്‍

Click here to download the PDF version of this post

ഒഴിഞ്ഞ മദ്യക്കുപ്പികളുടെ മുന്നില്‍, ഉറക്കം മയങ്ങി കിടക്കുന്ന കണ്ണുകളും, തീരുമാനത്തിലെത്താനാവാത്ത കുറെയേറെ ചിന്തകളുള്ള മനസ്സുമായ്, ബോംബെയിലെ ഗലികള്‍ക്കുള്ളിലുള്ള ഒരു ഗലിയിലെ ആ ഹോട്ടല്‍മുറിയില്‍ അവരിരുന്നു.

ആരാണീ അവര്‍?

പിസാഹട്ടിലെ ഒരു കോര്‍ണര്‍ടേബിളില്‍ നരന്റെ അരികില്‍ ഇരിക്കുകയായിരുന്ന സായ ചോദിച്ചു.

കേരളത്തിലെ ഒരു വടക്കന്‍ജില്ലയില്‍ നിന്നുള്ളവരായിരുന്നു അവര്‍ മൂന്നു പേര്‍. ഒരേ നാട്ടുകാര്‍. ‌‌‌‌‌-- യുടെ തടിമില്ലില്‍ ഒരുമിച്ചു പണി ചെയ്തവര്‍. ഇപ്പോള്‍ഗള്‍ഫിലേക്ക് പോകാനായ് ബോംബെയിലെത്തിയവര്‍.

ഓകെ. എന്താ അവരുടെ പേര്?”

പേര്... പേര് വേണമെന്നു നിര്‍ബന്ധമാണെങ്കില്‍അവരെ നമുക്ക് തല്‍ക്കാലം ’, ‘’, ‘എന്ന് വിളിക്കാം.

ങ്‌ഹും....ശരി.. എന്നീട്ട്...

ഇത്ര കുടിച്ചിട്ടും തലയ്ക്കു പിടിക്കാത്ത മദ്യത്തിന്റെ ഷണ്ഡത്തത്തെ കുറിച്ചായിരുന്നു ചിന്തിച്ചത്. നികുതിദായകരുടെ പോക്കറ്റ് കാലിയാക്കുന്ന ഇത്തരം മദ്യം നിറുത്തലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് തുടങ്ങിയ ചിന്ത, ഗള്‍ഫില്‍നിന്ന് തിരിച്ചെത്തിയാലുടനെ നാട്ടിലെ ക്ലബ് മുഖേന സ്ഥലം എമ്മെല്ലേയ്ക്ക് കൊടുക്കേണ്ട നിവേദനത്തിന്റെ കരടുരേഖയിലെത്തി നില്‍ക്കുമ്പോളാണ് ചോദിച്ചത്.

അപ്പോ എന്താ നമ്മുടെ തീരുമാനം?”

സ്വതേ മൌനിയും, കള്ള് - അതെന്തു നിറത്തിലും മണത്തിലും ഗുണത്തിലുമായാലും - കുടിച്ചു കഴിഞ്ഞാല്‍ കൂടുതല്‍ മൌനിയാകുന്ന ’, കണ്ണ് മിഴിച്ച് യെ നോക്കി. മറ്റുള്ളവരില്‍നിന്ന് ഒരു പ്രതികരണവും ലഭിക്കാഞ്ഞതിനാല്‍തുടര്‍ന്നു.

നമ്മളിങ്ങനെ ഒന്നും മിണ്ടാതെയിരുന്നിട്ട് കാര്യമില്ല. സമയം പുലരാറായി. എന്തെങ്കിലും തീരുമാനം എടുത്തേ പറ്റൂ?”
വീണ്ടും ആരും പ്രതികരിച്ചില്ല. ഒഴിഞ്ഞ മദ്യക്കുപ്പി കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കുന്ന യെ നോക്കി ചോദിച്ചു.

“......, നീയെന്തു പറയുന്നു? നിനക്ക് .... നിനക്ക് കെട്ട്യോളും കുട്ട്യോളും ഒന്നുമില്ലല്ലോ?”

കുപ്പിയില്‍നിന്നു തലയുയര്‍ത്തി യെ നോക്കി. അവന്റെ മുഖത്ത് ദേഷ്യം ഇരച്ചു കയറി. ആത്മാവിലെന്തോ ആവേശിച്ചത് പോലെ, കുപ്പി ഉറക്കെ നിലത്ത് അടിച്ചുടച്ച് കൊണ്ട് അവന്‍അലറി.

പിന്നെ എന്റെ പെങ്ങന്മാരെ നീ കെട്ടിച്ചു വിടുമോടാ....?

ഒന്നും മിണ്ടിയില്ല. നിലത്തു വീണ കുപ്പിച്ചില്ലുകള്‍ക്കിടയിലൂടെ വിരലോടിച്ച് കൊണ്ട്, ഒന്നും മിണ്ടാതെ ഇരുന്നു.

അസുഖകരമായ മൌനം അവര്‍ക്കിടയില്‍വിറങ്ങലടിച്ചു നിന്നു.

നിലത്ത് നിന്നെഴുന്നേറ്റ് കട്ടിലിലേക്കിരുന്നു. തമ്മില്‍ തമ്മില്‍ നോക്കാനാവാതെ നിലത്തിരിക്കുന്ന യെയും നെയും നോക്കി.

ഇനിയും മൌനമവലംബിച്ചിട്ട് കാര്യമില്ലെന്ന് ‘ഇ’യ്ക്ക് തോന്നി. യുടെ നോട്ടം തന്നിലേക്കാണ് നീളുന്നതെന്ന് മനസ്സിലാക്കിയ പറഞ്ഞു.

എന്നോട് ചോദിക്കണ്ട. വീട്ടുകാരറിയാതെ വീടിന്റെ ആധാരം പണയം വെച്ചത് പോരാഞ്ഞ് ഭാര്യേടേം മക്കള്‍ടേം മേത്തെ ലാസ്റ്റ് തരി പൊന്നു പോലും വിറ്റാ ഇത്രയും ....... എനിയ്ക്കാവില്ലാ‍...

ദയനീയതയോടെ യെ നോക്കി. ആ നോട്ടം താങ്ങാനാവാതെ പറഞ്ഞു.

പിന്നെ നമ്മളെന്തു ചെയ്യും??? ആകെ രണ്ടു വിസയേ ശരിയാക്കാനാവൂ എന്ന് ആ ഏജന്റ് പറഞ്ഞത് നിങ്ങളും കേട്ടതല്ലേ? നമ്മളിലൊരാള്‍ഒഴിഞ്ഞേ പറ്റൂ...!!!

ആ ഒരാള്‍ ആരെന്ന ചോദ്യത്തോടെ അവന അവര്‍ രണ്ട് പേരെ നോക്കി, അവര തിരിച്ച് അവനേയും! അവരെ രണ്ട് പേരെയും നോക്കാതെ, ഒഴിഞ്ഞ ഒരു സോഡാക്കുപ്പി ഉരുട്ടി കളിച്ചു കൊണ്ട് നിലത്തിരുന്നു.

പരസ്പരം ഒരു വാക്കുമുരിയാടാന്‍ ധൈര്യമില്ലാതെ അവര്‍ ആ ഹോട്ടല്‍മുറിയിലെ പുഴുങ്ങുന്ന ചൂടില്‍ഇരുന്നു.

-------------------------------------------------------------------------------------------------‌‌‌‌‌‌‌

എനിക്ക് വിശക്കുന്നു.

പറഞ്ഞു. ആരും മറുമൊഴി നല്‍കിയില്ല.

എനിക്ക് വല്ലതും കഴിക്കണം... ആരെങ്കിലും വരുന്നോ?”

വീണ്ടും മറുപടി ഒന്നും കാണാഞ്ഞതിനാല്‍, കട്ടിലില്‍നിന്നെഴുന്നേറ്റ് അവന്‍ വേഗത്തില്‍ പുറത്തേക്ക് നടന്നു.

കഴിക്കണമെന്നു പറഞ്ഞു പുറത്തേക്കിറങ്ങിയെങ്കിലും, ‘നേരെ നടന്നത് ഗലിക്കപ്പുറത്തുള്ള കടല്‍ക്കരയിലേക്കായിരുന്നു. തുടരെ തുടരെയുയര്‍ന്നു വന്ന ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം, ചിതറിക്കിടക്കുന്ന ചിന്തകള്‍ക്കിടയില്‍ തിരഞ്ഞു കൊണ്ട്, ഒരിക്കലും ശാന്തമാകാത്ത ആ കടല്‍ക്കരയില്‍ അശാന്തമായ മനസ്സുമായ് കിടന്നു.


നിമിഷങ്ങള്‍ മണിക്കൂറുകളായി. ആരോ തന്റെ പേര് വിളിക്കുന്നത് കേട്ട് എഴുന്നേറ്റു. കൂട്ടുകാരാണ്. വിശപ്പ് കൂടിയപ്പോള്‍ എണീറ്റതാവും. തന്നെ കണ്ടപ്പോള്‍ അവര്‍ അവിടെ തന്നെ നിന്നു. പിന്നെ അരികിലുള്ള മതിലിന്നരികിലേക്ക് മാറി നിന്നു. അതു കണ്ടപ്പോള്‍ യ്ക്ക് മൂത്രമൊഴിക്കാന്‍ തോന്നി. അല്ലെങ്കിലും ഇതു മലയാളികളുടെ ഒരു വര്‍ഗ്ഗസ്വഭാവമാണെന്ന് ഓര്‍ത്തു. ഒരുത്തന്‍ കര്‍മ്മപരിപാടിയില്‍ മുഴുകുന്നത് കണ്ടാല്‍ മതി, കാണുന്നവനും ഉടനെ വരും ശങ്ക! എഴുന്നേറ്റ് നിന്ന് ഒരു മറയ്ക്കായ് നോക്കി. അടുത്തൊന്നും കാണാഞ്ഞതിനാല്‍ കടലിലേക്കൊഴുക്കാം എന്നു കരുതി.

പുറത്തേക്കുള്ള ജലപ്രവാഹത്തില്‍ മനസ്സും ശാന്തമാകുന്നത് പോലെ യ്ക്ക് തോന്നി.

രാവിലെ ഒന്നു കൂടി ഏജന്റിനെ കാണാന്‍പോകാം. കാലില്‍ വീണാലും വേണ്ടില്ല, ഒരു വിസ കൂടി എങ്ങനെയെങ്കിലും തരപ്പെടുത്താന്‍ ‍കരഞ്ഞ് പറയണം. അയാള്‍ എന്തെങ്കിലും വഴി കാണാതിരിക്കില്ല. ദൈവം എല്ലാത്തിനും ഒരു വഴി കാണിച്ചു തരുമായിരിക്കും.

മുന്നിലുള്ള കടലും കടലിക്കരെയുള്ള കാണാദേശവും നോക്കി അവന്‍നിന്നു.

പൂര്‍വ്വജന്മങ്ങളില്‍നിന്നെന്ന പോലെ ഒരു പ്രഹരം!!! ശരീരത്തില്‍ ഒളിച്ചിരുന്ന എല്ലാ വേദനകളും ഒരുമിച്ച് തലയ്ക്കു പിന്നില്‍ ഒത്തുകൂടിയിരിക്കുന്നു... പ്രജ്ഞയില്‍ തുളച്ചിറങ്ങുന്ന വേദന...
കൂട് വിട്ടു ആഹാരം തേടി പറവകള്‍ ആകാശങ്ങളിലൂടെ പറന്നു പോകുന്നത് കണ്ട് കൊണ്ടവന്‍ കടലിലേക്ക് വീണു... ഒരുപാട് പ്രവാസികളുടെ വ്യഥകളും വൃഥാമോഹങ്ങളും തന്നില്‍ ലയിപ്പിച്ച കടല്‍
, അവന്റെ മുറിവിലും ഉപ്പ് പകരാന്‍ തിരകളോട് പറഞ്ഞു. കടലിക്കരെയുള്ള കാണാദേശത്തേക്ക് അവനും രക്തം പുരണ്ടൊരു സോഡാക്കുപ്പിയും യാത്ര തുടങ്ങി..
തിരകള്‍ അവരെ പിന്തുടര്‍ന്നു.


നരന്‍പറഞ്ഞു നിര്‍ത്തി.

തണുത്ത് മരവിച്ച പിസയ്ക്ക് മുന്നില്‍, നുരകളടങ്ങിയ പെപ്സികുപ്പിയും കയ്യില്‍പിടിച്ചിരിക്കുകയായിരുന്ന സായ എഴുന്നേറ്റ് വന്ന് നരന്റെ അടുത്തിരുന്നു. അവന്റെ കയ്യോട് തന്റെ കൈ ചേര്‍ത്ത് വച്ചു.

ആ അസുഖകരമായ മൌനത്തില്‍, അന്തരീക്ഷത്തിലെ ഇളംതണുപ്പില്‍, ദേശങ്ങളുടെ അകലങ്ങള്‍ക്കിടയിലടിക്കുന്ന കടല്‍തിരമാലകളുടെ തനിയാവര്‍ത്തനങ്ങള്‍ക്ക് കാതോര്‍ത്ത് അവര്‍ ഇരുന്നു. മുന്നിലെ ടി.വി.യില്‍നടക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ വര്‍ണ്ണകാഴ്ചകളില്‍ കണ്ണുകളുടക്കിയപ്പോള്‍, തങ്ങളുടെ മനസ്സുകളിലെ ചൂട് കണ്ണീരായ് പൊഴിഞ്ഞത് അവര്‍അറിഞ്ഞില്ല.

----------------- ശുഭം -----------------

Wednesday, February 14, 2007

പ്രണയഘട്ടങ്ങള്‍


പ്രണയത്തിന്റെ വിവിധഘട്ടങ്ങള്‍ക്കിടയില്‍ പ്രണയം പ്രണയിതാവിന് നല്‍കുന്നത് വ്യത്യസ്ത ചിന്തകളാണ്, ഭാവങ്ങളാണ്. പ്രണയമെന്തെന്ന് മനസ്സിലാക്കാതെ പ്രണയിക്കുന്നവരുടെ, പ്രണയഘട്ടങ്ങളിലെ ചിന്തകള്‍...

Click here to download the PDF version of this post

പ്രണയം: പുലരി
നിനയാത്ത നേരത്തിളനിലാക്കുളിരു പോല്‍
കാണാക്കിനാക്കളെ മെല്ലെയുണര്‍ത്തി നീ

കാലങ്ങള്‍മായ്ക്കാത്ത കരളിന്‍മുറിപ്പാട്
സംഗീതക്കുളിരാലുറക്കി കിടത്തി നീ

നിന്റെ ഹൃത്തിലെയായിരം വര്‍ണ്ണങ്ങള്‍
മോഹത്തിന്നാകാശമാകെ പകര്‍ത്തിടാം

നിന്നുടെ ഭാവങ്ങള്‍ കണ്ണില്‍ നിറച്ചിടാം

നീ വരും നാളുകളെണ്ണി ഞാന്‍ കാത്തിടാം

നിന്‍വിരല്‍തൊട്ടൊരാ വീണതന്‍തന്ത്രിയില്‍

സ്നേഹത്തിന്‍രാഗങ്ങളോരോന്നായ് മീട്ടിടാം

കാത്തു ഞാന്‍നില്‍ക്കിലുമിന്നെന്റെയോമനേ

എന്‍സ്വരം നിന്നെയുണര്‍ത്തുകയില്ലയോ
?!

പ്രണയം: നട്ടുച്ച
ഇത്ര നാളുമെന്തേ പറയുവാനായില്ലേ
പറയുവാനുള്ളൊരു നാളുമകന്നു പോയ്

പഠിയാതെ പോയൊരാ പാഠങ്ങളൊക്കെയും

മയങ്ങി കിടക്കട്ടെ മറവിതന്‍മാളത്തില്‍!!

പ്രണയം: സായാഹ്നം

നിന്ദിക്കും നിന്‍മൃദുശബ്ദത്തിന്‍ചൂളയില്‍
നീറി പുകയുന്നു കോപത്താലിന്നു ഞാന്‍

ചേരാതെച്ചേര്‍ത്തൊരാ മോഹത്തിന്‍മുത്തുകള്‍

കോര്‍ത്തഴിഞ്ഞൂഴിത്തന്നാഴത്തിലായിതാ

ഓര്‍ത്തിരിക്കാനരുതാത്തതാം സ്വപ്നങ്ങള്‍

പേര്‍ത്തുവരുമ്പോള്‍മനസ്സേ
, വെറുക്ക നീ!!!

പ്രണയം: തനിയാവര്‍ത്തനം, ശുഭം!!!
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌-------------------------------------------------------------

Wednesday, January 31, 2007

ഒരു മുലപ്പാല്‍ ചിന്ത

Click here to download the PDF version of this post

അടുക്കളഭാഗത്തെ ലൈറ്റഞ്ഞപ്പോള്‍, പേപ്പര്‍ ചുരുട്ടികൂട്ടിയുണ്ടാക്കിയ താത്കാലികആഷ്‌ട്രേയില്‍ പാതി വലിച്ചു തീര്‍ന്ന സിഗരറ്റ് കുത്തികെടുത്തി, മതിലിനപ്പുറത്തേക്ക് വലിച്ചെറിഞ്ഞ്, നരന്‍ സായയെ കാ‍ത്തിരുന്നു.

സാധാരണയായ് വീട്ടിലിരുന്ന് വലിക്കാത്തതാണ്. മാളുവിന്‍‌റ്റെ മുന്നില്‍ ആരും സിഗററ്റ് വലിക്കുന്നത് സായക്കിഷ്ടമല്ല. താന്‍ വലിക്കുന്നതേ അവള്‍ക്കത്ര പഥ്യമുള്ള സംഗതിയല്ല. പിന്നെ അതിരു വിടാതിടത്തോളം കാലം, തന്‍‌റ്റെ കുടി-വലി ദുശ്ശീലങ്ങളില്‍ ഇടപെടില്ല എന്ന് കല്യാണത്തിനു മുന്നേ തന്ന ഒരു വാക്കിന്‍‌റ്റെ പുറത്ത് പ്രതിഷേധിക്കാറില്ല എന്നു മാത്രം. അവളെ ശല്യം ചെയ്യാത്ത രീതിയില്‍ ദുശ്ശീലങ്ങളെ നിയന്ത്രിക്കാന്‍ താന്‍ ശ്രദ്ധിക്കാറുമുണ്ട്. പക്ഷെ ഊണ് കഴിഞ്ഞൊരു വലി, പതിവിലും നീളം കൂടിയ ഈ പ്രവര്‍ത്തിദിനത്തില്‍ ആവശ്യമാണെന്നു തോന്നി. ക്ലൈന്റുമായുള്ള ടെലികോള്‍ വിചാരിച്ചതിലേറെ നേരമെടുത്തതിനാല്‍, ഇന്ന് പതിവിലും നേരത്തെ ഓഫീസിലിരിക്കേണ്ടി വന്ന സായയെ പിക്കപ്പ് ചെയ്യാനും പറ്റിയില്ല. അതു കൊണ്ടാണെന്ന് തോന്നുന്നു അവളുടെ മുഖത്തൊരു തെളിച്ചക്കുറവ്. എന്തായാലും അവള്‍ വരട്ടെ, കിട്ടാനുള്ളത് രണ്ട് കയ്യും നീട്ടി സ്വീകരിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലല്ലോ!

നിമിഷങ്ങള്‍ കഴിഞ്ഞിട്ടും സായ ഒന്നും മിണ്ടാതെയിരിക്കുകയാണെന്ന തിരിച്ചറിവ് നരനെ അസ്വസ്ഥനാക്കി. പണി തീര്‍ത്ത് വന്ന മുതല്‍ അവള്‍ ചൂരലൂഞ്ഞാലില്‍ എന്തോ ചിന്തിച്ചിരിക്കുകയാണ്. തന്നോടുള്ള പിണക്കമാണ് കാരണമെങ്കില്‍ സംസാ‍രം തുടങ്ങേണ്ട സമയം കഴിഞ്ഞു. ഇത് വേറെന്തോ സംഗതിയായിരിക്കണം. താന്‍ തന്നെ മുന്‍‌കൈ എടുത്ത് ചോദിക്കുകയാണ് നല്ലതെന്ന് നരന് തോന്നി.
"സായാസേ, എന്തു പറ്റിയടോ തനിക്ക്? ആകെ ഒരു മിണ്ടാട്ടമില്ലാതെ...?"
ഒരു ദീര്‍ഘനിശ്വാസമായിരുന്നു മറുപടി. തന്‍‌റ്റെ ചോദ്യം അവള്‍ കേട്ടുവെന്നും മറുപടിയ്ക്കായ് അവള്‍ വാക്കുകളെ ചേര്‍ത്തുകൊണ്ടിരിക്കുകയാണെന്നും തോന്നിയതിനാല്‍ നരന്‍ മൌനവലംബിച്ചു.

ഇത്തിരി നിമിഷങ്ങളുടെ നിശ്ശബ്ദതയ്ക്കു ശേഷം സായ നരനോട് ചോദിച്ചു.
"നമ്മള്‍ മാളുവിനെ വളര്‍ത്തുന്ന രീതി ശരിയാണോ നരാ...?"
തികച്ചു അപ്രതീക്ഷിതമായ ആ ചോദ്യം നരന് മനസ്സിലായില്ല. അതു കണ്ടറിഞ്ഞ സായ തുടര്‍ന്നു.
"നമ്മളവള്‍ക്ക് കൊടുക്കുന്ന അറിവുകള്‍, അവള്‍ക്കായ് ചിലവഴിക്കുന്ന സമയം, അവളുമായുള്ള സംസാരത്തിന്‍‌റ്റെ ദൈര്‍ഘ്യം എല്ലാം ... എല്ലാത്തിനെയും കുറിച്ച് വീണ്ടും നമ്മളൊന്ന് ചിന്തിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നെന്ന് എനിയ്ക്ക് തോന്നുന്നൂ നരാ..."
സായയുടെ വാക്കുകളിലെ പരിഭ്രമം നരന്‍ തിരിച്ചറിഞ്ഞു.
"എന്തേ ഇപ്പോള്‍ നീ ഇങ്ങനെയൊക്കെ ആലോചിക്കാന്‍?"
"ഇന്ന് മോള്‍ക്ക് ഊണ് കൊടുത്ത് കൊണ്ടിരിക്കുമ്പോള്‍ അവള്‍ വെറുതേ കുറേ കാര്യങ്ങള്‍ പറഞ്ഞു. സ്കൂളിലെ വിശേഷങ്ങള്‍‍, അവള്‍ വലുതായാല്‍ എന്താവും, എന്തൊക്കെ ചെയ്യും........ ചെറിയമ്മയെ കൂട്ടി ഗുരുവായൂരില്‍ പോയി കുന്നിക്കുരുവെറ്റി കളിക്കും, അമ്മൂമ്മേനേം വല്യച്ഛനേം നല്ലോണം നോക്കും, അവര്‍ക്കു പഞ്ചസ്സാര ഇട്ട ചായ കൊടുക്കും, അവളുടെ ആയയ്ക്ക് ചുരിദാര്‍ വാങ്ങി കൊടുക്കും, നന്ദുവേട്ടനെ പോലെ ഹോസ്റ്റലില്‍ ചേര്‍ന്നു പഠിക്കും അങ്ങനെ കുറേയേറെ കാര്യങ്ങള്‍"
"അതിനെന്താ.. അവള്‍ അങ്ങനെ ഒക്കെ ആലോചിക്കുന്നത് നല്ലതല്ലേ?"
"അതെ നരാ... നല്ലതാണ്... പക്ഷെ ഒരുപാട് വേദനയോടെ ഞാന്‍ മനസ്സിലാക്കിയത് അവളുടെ ആലോചനകളില്‍ നമ്മളില്ല എന്ന സത്യമാണ്.. ! അവള്‍ പറഞ്ഞ അവളുടെ നാളെകളില്‍ അവള്‍ നമ്മളെ ചേര്‍ക്കുന്നില്ല... തീരെ... തീരെയില്ല!! അതെന്നെ വേദനിപ്പിക്കുന്നു.. എന്നെ ഭയപ്പെടുത്തുന്നു നരാ ‍!!!"
സായ മെല്ലെ എണീറ്റ് നരന്‍‌റ്റെ അടുത്തേക്ക് വന്നു, അവന്‍‌റ്റെ അരികില്‍ ഇരുന്ന്, തോളില്‍ തല ചായ്ച്ചു.

"അവള്‍ക്കായ് നാം കണ്ടെത്തുന്ന സമയം കൂട്ടണമെന്ന് കരുതി ഞാനിരിക്കെ, മാളു ഇന്നു നടന്ന ഒരു സംഭവം കൂടി പറഞ്ഞു."
"എന്തു സംഭവം?"
മാളു പറഞ്ഞത് ഓര്‍ത്തെടുത്തു കൊണ്ട് സായ തുടര്‍ന്നു.
"ഇന്നും ഇന്നലെയും ഞാന്‍ ഓഫീസില്‍ നിന്ന് വരാന്‍ വൈകിയല്ലോ. ഇന്നലെ നരനുണ്ടായിരുന്നു. ഇന്നു നരനും തിരക്കായ് പോയി. അമ്മയ്ക്ക് കാലിലെ ആ വേദന ഇത്തിരി കൂടുതലായിരുന്നത് കൊണ്ട് അവളെ ഇന്നു പാര്‍ക്കില്‍ കളിക്കാന്‍ കൊണ്ടു പോയില്ല. അതിനാല്‍ അവളും അമ്മയും ഗെയിറ്റിന്റടുത്ത് ഇരുന്ന്, വിമല്‍ കൊണ്ടു കൊടുത്ത ആ കാറില്ലേ, അതും ഉരുട്ടി കളിക്കുകയായിരുന്നു."
"എന്നീട്ട്..?"
"അപ്പോള്‍ ഒരു മുസ്ലീം സ്ത്രീ വന്നത്രേ... കറുത്ത പര്‍ദ്ദയൊക്കെയിട്ട്..മുഖം മാത്രം കാണിച്ചു കൊണ്ട്... "
നരന്‍ മൂളി കൊണ്ടിരുന്നു.
"സക്കാത്തും ചോദിച്ചാണ് അവര്‍ വന്നത്... അമ്മയുമായ് എന്തോക്കെയോ അവര്‍ സംസാരിക്കുകയും ചെയ്തു. അവരുടെ മക്കളെ പറ്റിയും, മക്കള്‍ അവരെ നോക്കത്തതിനെ പറ്റിയുമൊക്കെ...കുറച്ച് മാളുവിന് മനസ്സിലായി, കുറേ മനസ്സിലായതുമില്ലത്രേ."
സായ ഒന്നു പറഞ്ഞു നിര്‍ത്തി, പിന്നേയും തുടര്‍ന്നു
"പിന്നെ അവള്‍ എന്നോട് ചോദിച്ചു..."
സായ പിന്നെയും ഒന്നു നിര്‍ത്തി. ഇക്കുറി ഇടവേള നിമിഷങ്ങള്‍ പിന്നിട്ടു.
"ഇതു പറഞ്ഞു കഴിഞ്ഞ് മാളു ചോദിച്ചു, എന്തിനാ അമ്മേ നമ്മള്‍ മുസ്ലീങ്ങള്‍ക്ക് പൈസ കൊടുക്കുന്നതെന്ന്? അവളുടെ ചോദ്യം കേട്ട് ഞാന്‍ അന്തിച്ച് പോയി."
അത് നരനേയും ചിന്തയിലാഴ്ത്തി. സായ തുടര്‍ന്നു.

"മതങ്ങളേയും മനുഷ്യരേയും പറ്റി അങ്ങനെ ഒരു കാഴ്ച്ചപ്പാട് അവള്‍ക്ക് കൊടുക്കാതിരിക്കാന്‍ നമ്മള്‍ നന്നേ ശ്രമിച്ചിട്ടില്ലേ നരാ... ഓണവും കൃസ്തുമസ്സും റംസാനും ഒക്കെ നമ്മള്‍ ആഘോഷിക്കാറില്ലേ? അമ്പലത്തിലും പള്ളിയിലും നമ്മള്‍ അവളെ കൊണ്ടുപോയിട്ടില്ലേ? പിന്നെ അവള്‍ക്ക് എവിടുന്ന് കിട്ടി ഈ വേര്‍തിരിവിന്‍‌റ്റെ കാഴ്ച്ചപ്പാട് ?"
സായ വിഷമത്തോടെ ചോദിച്ചു. നരന്‍ അവളെ ആശ്വസിപ്പിക്കാനായ് പറഞ്ഞു.
"സ്കൂളില്‍ വെച്ച് ആരെങ്കിലും പറഞ്ഞ് കേട്ടതാവും... അല്ലെങ്കില്‍ ഏതെങ്കിലും ടിവി പരിപാടിയില്‍ നിന്നാവാം. ഇന്നത്തെ കുട്ടികള്‍ പൊതുവേ ഇങ്ങനെയാ, ചെറിയ കാര്യങ്ങള്‍ വരെ വളരെ പെട്ടന്ന് പിടിച്ചെടുക്കും. നീ അതത്ര കാര്യമാക്കേണ്ട സായാ..."
"ശരിയായിരിക്കാം നരാ... പക്ഷെ...."
സായയുടെ വാക്കുകള്‍ ഇടറി.
നരന്‍ അവളെ തന്നിലേക്ക് ചേര്‍ത്തണച്ചു. അവള്‍ അവനോട് പറ്റിയിരുന്നു.
"നമ്മുടെ മോളുടെ ചിന്തകള്‍ നമ്മളറിയാതെ പോകരുത്. അവളുടെ വര്‍ത്തമാനത്തിലും ഭാവിയിലും നമ്മളുണ്ടാവണം. നമ്മള്‍ അവള്‍ക്കായ് കൂടുതല്‍ സമയം കണ്ടെത്തണം നരാ... ഇനിയും കൂടുതല്‍ ..."
നരന്‍ അവളെ സമാധാനിപ്പിച്ചു.
"കണ്ടെത്താം സായാ... കണ്ടെത്താം... നമുക്കൊരു രണ്ട്മൂന്ന് ദിവസത്തെ ബ്രേക്കെടുക്കാം, എങ്ങൊട്ടെങ്കിലും ഒരു യാത്ര പോകാം... നമ്മള്‍ മൂന്നു പേരും മാത്രം മതി... നമുക്കായ് മാത്രമുള്ള ഒരു യാത്ര...."
സായയുടെ ചുണ്ടില്‍ ഒരു മന്ദഹാസം വിരിയുന്നത് കൌതുകത്തോടെ നരന്‍ കണ്ടു. അവന്‍ അവളെ കൂടുതല്‍ മുറുക്കത്തോടെ കെട്ടിപിടിച്ചു കൊണ്ട് ചോദിച്ചു.
"എന്നീട്ട് മോളുടെ ചോദ്യത്തിന് എന്തുത്തരം കൊടുത്തുവെന്ന് നീ പറഞ്ഞില്ല."
"ഞാന്‍ കൊടുത്ത ഉത്തരം അവള്‍ക്കു മനസ്സിലായോ എന്നെനിക്കറിയില്ല നരാ.. പക്ഷെ ഞാന്‍ പറഞ്ഞത് കേട്ടതിന് ശേഷം അവള്‍ പിന്നെ ഒന്നും ചോദിച്ചില്ല."
"എന്തേ നീ പറഞ്ഞത്?"
"ഞാന്‍ പറഞ്ഞു - എല്ലാ അമ്മിഞ്ഞകളിലെയും പാലിന് ഒരേ രുചിയും ഗുണവുമാണെന്ന്!"
സായയുടെ ചുണ്ടിലെ മന്ദഹാസം നരനിലേക്കും പടര്‍ന്നു.

പര്യവസാനം:
നാളുകള്‍ക്ക് ശേഷം, നരന്‍ നേരത്തെ ഓഫീസില്‍ നിന്ന് വന്ന ഒരു ദിവസം.
മാളുവിന്‍‌റ്റെ സ്കൂള്‍ബാഗ് തുറന്ന് ടിഫിന്‍ബോക്സെടുത്തു കൊണ്ട് സായ ചോദിച്ചു.
“ഇന്നെന്താ മാളൂ നീ ഉച്ചയ്ക്കൊന്നും കഴിയ്ക്കാഞ്ഞേ?”
മാളു ഒന്നും മിണ്ടിയില്ല.
സായ ദേഷ്യം പിടിച്ചു കൊണ്ട് അവളുടെ അടുത്തേക്കു വന്നു.
വായിച്ചു കൊണ്ടിരുന്ന പത്രം മടക്കി വെച്ച്, അമ്മയുടെയും മകളുടെയും വഴക്ക് ദൂരെ നിന്നു കണ്ട് കൊണ്ട്, നരന്‍ കസേരയില്‍ തന്നെ ഇരുന്നു.
“എന്നു മുതലാ നീ ഈ സ്വഭാവം തുടങ്ങിയേ?”
അമ്മയുടെ ഭാവമാറ്റം കണ്ട് മാളു മുഖം താഴ്ത്തി പതുക്കെ പറഞ്ഞു.
“എനിക്കു കഴിക്കാന്‍ തോന്നിയില്ല.”
“അതെന്താ നിനക്ക് തോന്നഞ്ഞതെന്ന്? ഉച്ചയ്ക്ക് മുഴുവനും കഴിക്കണംന്ന് അമ്മ പറഞ്ഞിട്ടില്ലെ?”
സായയുടെ ദേഷ്യം വര്‍ദ്ധിച്ചു.
“സോറി അമ്മേ... ഞാന്‍ ലഞ്ച് ബ്രേക്കിന് കഴിക്കാന്‍ പോകാനിരുന്നതാ... പക്ഷെ എന്‍‌റ്റെ കൂടെ വരാന്‍ പറഞ്ഞപ്പോ റസീന വന്നില്ല....”
“അതെന്താ അവള്‍ വന്നാലെ നിനക്ക് കഴിക്കാന്‍ പറ്റുള്ളൊ?”
“അതല്ലമ്മേ.. അവള്‍ക്ക് നൊമ്പാണത്രേ... അവള്‍ ഒന്നും കഴിക്കാതിരിക്കുമ്പോ കഴിക്കാന്‍ എനിക്കു തോന്നിയില്ലാ... സോറി അമ്മേ...”
സായ ഒന്നും മിണ്ടാനാകാതെ നിന്നു.
മാളുവിന്‍‌റ്റെ കണ്ണുകളിലെ നനവ് തങ്ങളിലേക്കും പടരുന്നത് നരനും സായയും അറിഞ്ഞു.

മാളുവിനെ ഉറക്കിക്കിടത്തിയതിന് ശേഷം ഉമ്മറത്തേക്ക് വന്ന സായയോട് നരന്‍ പറഞ്ഞു.
“എല്ലാ മുലകളിലെയും പാലിന് ഒരേ രുചിയും ഗുണവുമാണെന്ന് അവള്‍ക്ക് മനസ്സിലായി തുടങ്ങിയെന്നു തോന്നുന്നു, അല്ലേ സായാ...?”
സായ ചിരിച്ചു.

------------------- ശുഭം -------------------

Thursday, January 25, 2007

കാക്കത്തൊള്ളായിരം കുന്നിക്കുരു-2

(ഒന്നാം ഭാഗം: http://chinthukal.blogspot.com/2007/01/1.html)

Click here to download the PDF version of this post

പിറ്റേന്ന് നരന്‍ നേരത്തെ ഓഫീസില്‍ നിന്നു വന്നു. പതിവിലും നേരത്തെ അത്താഴം കഴിച്ച് ഉമ്മറത്ത് വന്നിരുന്നു. സായ മോളെ ഉറക്കിക്കിടത്തി, അടുക്കളപ്പണിയെല്ലാം സാവധാനം തീര്‍ത്ത് ഉമ്മറത്തെത്തി, തൂണും ചാരിയിരിക്കുന്ന നരന്‍‌റ്റെ മടിയില്‍ കിടന്ന് പറഞ്ഞു തുടങ്ങി.

പിന്നീടവര്‍ ദിവസവും കാണുമായിരുന്നു. കോളേജില്‍ നിന്നിറങ്ങുമ്പോഴൊക്കെ അവളുടെ നോട്ടം അവന്‍‌റ്റെ പാന്‍ ഷോപ്പിലേക്ക് അറിയാതെ നീളും. അവിടെ സിഗററ്റും പുകച്ചിരിക്കുന്ന കോളേജ്‌കുമാരന്മാര്‍ ആ നോട്ടം തന്താങ്ങള്‍ക്കാണെന്നു പറഞ്ഞു കലഹിക്കും. ഈ സംഭവങ്ങളുടെയൊന്നും അര്‍ത്ഥമറിയാതെ അവന്‍ മിഴിച്ചിരിക്കും. ആ കൊല്ലം മുഴുവന്‍ ഈ സംഭവപരമ്പര തുടര്‍ന്നു.

യൂണിവേഴ്സിറ്റി കലോത്സവം വന്നു. അവള്‍ കഥാരചനയിലും കവിതാരചനയിലും പങ്കെടുത്തു. അയാള്‍ അവരുടെ കോളേജിന്‍‌റ്റെ നാടകം സംവിധാനം ചെയ്തു. അവള്‍ അവസാനദിവസം വരെ കാത്തിരുന്നു. സമാപനചടങ്ങുകള്‍ക്ക് പോകുന്നതിനു മുന്‍പ് വീട്ടിലേക്കു വിളിക്കാനായ് അവള് പുറത്തുപോയി‍. ബൂത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അയാള്‍! അവര്‍ അതേ ഐസ്ക്രീം പാര്‍ലറിലെ അതേ മുറിയില്‍ രണ്ട് ഫ്രൂട്ട്സലാഡും കഴിച്ചിരുന്നു.

"ഇനിയെന്തെങ്കിലും വേണൊ?" - അയാള്‍ ചോദിച്ചു.
വേണ്ടെന്ന് അവള്‍ തലയാട്ടി.
മൌനം.

"ഇഷ്ടമാണൊ എന്നു ചോദിക്കുന്നില്ലേ...?"
അവള്‍ ചോദിച്ചു.
അയാള്‍ അമ്പരന്നു.
വീണ്ടും മൌനം.
"എന്താ ചോദിക്കുന്നില്ലേ?"
"കുട്ടിക്കെന്നെ... ഇഷ്ടമാണോ?"
"അതെ!!!"
അതും പറഞ്ഞു കൊണ്ടവള്‍ എഴുന്നേറ്റു.
അവര്‍ ഒരുമിച്ച് പുറത്തേക്കിറങ്ങി.

നരന് ദേഷ്യം വന്നു.
"എന്നാല്‍ പിന്നെ ഇതാദ്യമേ പറഞ്ഞാ പോരേ?"
"അപ്പോള്‍ അവള്‍ക്ക് പറയാന്‍ തോന്നിയില്ല. അത്ര തന്നെ!"
സായ പ്രതിരോധിച്ചു.
"പിന്നെ ഒരു കൊല്ലം കഴിഞ്ഞ് പറയാന്‍ തോന്നിയതോ?"
"അതിനു പിന്നില്‍ എന്തെങ്കിലും കാരണങ്ങളുണ്ടായേക്കാം. അവള്‍ക്ക് മാത്രമറിയുന്ന ഒന്ന്."
[ഇനി കാരണങ്ങളൊന്നുമില്ലെങ്കിലും ഞാനത് അവളെ കൊണ്ട് ഇന്നലെ പറയിപ്പിക്കുമോ നരാ... പറഞ്ഞിരുന്നെങ്കില്‍ നീ ഇന്നു നേരത്തെ ഓഫീസില്‍ നിന്നു വരുമായിരുന്നോ? പെണ്ണുങ്ങളുടെ മനസ്സില്‍ മാത്രമല്ല, ബുദ്ധിരാക്ഷസന്മാരെന്ന് നടിക്കുന്ന ഐ.ടി.കാരന്‍‌റ്റെ ഉള്ളിലും തുടരന്‍ ആസ്വദിക്കുന്ന ഒരു ‘പൈങ്കിളി‘ മനസ്സുണ്ടെന്നു ഇപ്പോള്‍ മനസ്സിലായില്ലെ?]
"എന്തു കാരണം?"
"അതെനിക്കറിയില്ല, അതന്വേഷിക്കല്‍ എന്‍‌റ്റെ പണിയുമല്ല. ബാക്കി കേള്‍ക്കണമെങ്കില്‍ പറയാം, ഇല്ലെങ്കില്‍ നിര്‍ത്തി പോയി കിടന്നുറങ്ങാം!"
നരന്‍ കീഴടങ്ങി. സായ തുടര്‍ന്നു.

അവര്‍ പ്രണയിച്ചു.
കടലിന്‍‌റ്റെ ആഴങ്ങളോളം ആകാശത്തിന്‍‌റ്റെ അനന്തതയോളം അവര്‍ പരസ്പരം മനസ്സു കൊണ്ടു പ്രണയിച്ചു. എങ്കിലും അവന്‍ ഇടയ്ക്കിടക്ക് അവളോട് ചോദിക്കും.
"എന്നെ ഇഷ്ടമാണോ?"
"അതെ"അവന് ആ ഉത്തരം ബോദ്ധ്യപ്പെടില്ല. അവന്‍ വീണ്ടും ചോദിക്കും.
"എത്ര ഇഷ്ടമാണ്?"
"കാക്കത്തൊള്ളായിരം!!!"
അവള്‍ പറയും. അവന്‍ അവളുടെ കരം കൂടുതല്‍ മുറുക്കത്തോടെ ഗ്രഹിക്കും.

ഒരു നാള്‍ അവന്‍ പറഞ്ഞു.
"എനിക്കൊരുമ്മ വേണം!"
അവന് അതൊരാഗ്രഹമായിരുന്നില്ല, ആവശ്യമായിരുന്നു.
അവള്‍ക്കത് മനസ്സിലായി.
"തന്നാല്‍ എനിക്കെന്തു പകരം തരും?"
"എന്തു വേണം?"
അവള്‍ ആലോചിച്ചു.
"കുന്നിക്കുരു."
"എന്ത്?"
"ഒരുമ്മക്ക് ഒരു കുന്നിക്കുരു!!!"
അവനാകെ തകര്‍ന്നു. വിഷമത്തോടെ ചോദിച്ചു.
"കുന്നിക്കുരുവിന് ഞാനെവിടെ പോകും?"
"അതെനിക്കറിയില്ല. പക്ഷെ അത് വേണമെങ്കില്‍ ഇതും വേണം."
അവള്‍ ശഠിച്ചു.

നാല് നാളുകള്‍ക്കു ശേഷം, അവന്‍‌റ്റെ അനിയന്‍ അവള്‍ക്ക് തിരിച്ചു നല്‍കിയ നോട്ട്പുസ്തകത്തിനുള്ളില്‍ ഒരു കുറിപ്പുണ്ടായിരുന്നു- ഇന്നു രാത്രി ഞാന്‍ നിന്‍‌റ്റെ വീട്ടില്‍ വരും, ഒരു മണിചെപ്പ് നിറയെ കുന്നിക്കുരുക്കളുമായ്! കാത്തിരിക്കുക!!

രാത്രിയായ്. അവള്‍ പടിപ്പുരയില്‍ കാത്തിരുന്നു.
അവന്‍ വന്നു. കറുപ്പ് നിറമുള്ള ഒരു മണിച്ചെപ്പവള്‍ക്കു കൊടുത്തു.
അവളത് തുറന്നു. കുന്നിക്കുരുക്കളുടെ ചുവപ്പുനിറം അവളുടെ കവിളുകളില്‍ പ്രതിഫലിച്ചു.
"ഇതെത്രയുണ്ട്?"
അവള്‍ ചോദിച്ചു.
"കാക്കത്തൊള്ളായിരം!!!"
"അയ്യേ കള്ളം. ഇതത്രയൊന്നുമില്ല?"
"ആരു പറഞ്ഞു? സംശയമുണ്ടെങ്കില്‍ എണ്ണി നോക്കൂ."
അവള്‍ കുന്നിക്കുരുക്കള്‍ എണ്ണിത്തുടങ്ങി. പക്ഷെ, അവളത് എണ്ണിത്തീര്‍ക്കുന്നതിന് മുന്‍പേ അവര്‍ പടിപ്പുരയിലിരിക്കുന്നത് ആരോ കണ്ടു.
വീട്ടുകാര്‍ ഉണര്‍ന്നു. അവരുടെ ബന്ധം നാട്ടിലാകെ പാട്ടായി.
അവളുടെ വീട്ടുകാര്‍ ശക്തിയായ് എതിര്‍ത്തു. വഴക്കായി, കയ്യാങ്കളിയായി.
അവസാനം വേര്‍പിരിയാന്‍ അവര്‍ തീരുമാനിച്ചു.


സായ പറഞ്ഞു നിര്‍ത്തി.
"എന്തേ?"
നരന്‍ ചോദിച്ചു.
"എന്നെ കെട്ടിപ്പിടിക്കൂ."
നരന്‍ അവളെ തന്നോടു ചേര്‍ത്തു കിടത്തി. സായ കഥ തുടര്‍ന്നു.


വീട്ടുകാര്‍ അവളെ ഒരു വിദേശവാ‍സിയായ വരനെ കൊണ്ട് കല്യാണം കഴിപ്പിച്ചു.
കരളില്‍ കാക്കത്തൊള്ളായിരം കുന്നിക്കുരുക്കളും കൊണ്ടവള്‍ അന്യദേശത്തേക്ക് പറന്നു.
ദിവസവും ആകാശത്തുദിക്കുന്ന കുന്നിക്കുരുവും നോക്കി അവനിരുന്നു.
അവന്‍‌റ്റെ കരളിന്‍‌റ്റെ ഖജനാവില്‍ ആ കുന്നിക്കുരുക്കള്‍ അവന്‍ സൂക്ഷിച്ചു വച്ചു.

കാലം കടന്നു പോയി.
അവര്‍ക്ക് വയസ്സായി, അവരുടെ പ്രണയം കൂടുതല്‍ ചെറുപ്പവും.
അവള്‍ അമ്മയായി, അമ്മൂമ്മയായി. അവന്‍ ഭൂമിയില്‍ കൂ‍ടുതല്‍ അനാഥനായി.
വര്‍ഷങ്ങള്‍ക്ക് ശേഷം അവള്‍ ആ ഗ്രാമത്തിലേക്ക് തിരിച്ചു വന്നു-ഭര്‍ത്താവിന്‍‌റ്റെ ശേഷക്രിയ ചെയ്യാന്‍! അവനത് അറിഞ്ഞുവെങ്കിലും അവളെ കാണാന്‍ ശ്രമിച്ചില്ല. ദിവസങ്ങള്‍ക്ക് ശേഷം അവനൊരു കത്ത് കിട്ടി-ആദ്യമായ് അവള്‍ അവനായ് എഴുതുന്ന കത്ത്.
- ഇന്നു രാത്രി ഞാന്‍ ഒരു മണിചെപ്പ് നിറയെ കുന്നിക്കുരുക്കളുമായ് കാത്തിരിക്കും!!

അവന്‍ അവിടെയെത്തിയപ്പോള്‍ അവള്‍ പടിപ്പുരയില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു-കയ്യിലൊരു മണിച്ചെപ്പുമായ്!
അവര്‍ പരസ്പരം നോക്കി. വര്‍ഷങ്ങളുടെ ഇപ്പുറത്തണ് തങ്ങളെന്ന് അവര്‍ക്കു തോന്നിയില്ല.
അവന്‍ ചോദിച്ചു.
"ഇതിനിയും എണ്ണി തീര്‍ന്നില്ലേ?"
"ഞാനെണ്ണി തിട്ടപ്പെടുത്തിയതാണ്."
"എത്രയുണ്ട്?"
"കാക്കത്തൊള്ളായിരം!!!"
അവള്‍ പറഞ്ഞു
മൌനം.
"ഉമ്മ വേണ്ടേ?"
അവള്‍ ചോദിച്ചു. അവന്‍‌റ്റെ മുഖന്‍ പ്രകാശിച്ചു.
"അതിനായ് ഞാന്‍ എന്‍‌റ്റെ മനസ്സു നിറയെ കുന്നിക്കുരു സൂക്ഷിച്ചു വെച്ചിട്ടുണ്ട്."
"മണിച്ചെപ്പിലുള്ളത് കൂടാതെ ഇനിയുമുണ്ടോ?"
"ഉണ്ട്."
"എത്ര?"
"കാക്കത്തൊള്ളായിരം!!!"
"ഈശ്വരാ... അപ്പോള്‍ മൊത്തം എത്രയായി?"
"കാക്കത്തൊള്ളായിരവും കാക്കത്തൊള്ളായിരവും കൂട്ടിയാല്‍...?"
"കൂട്ടിയാല്‍...?"
"കാക്കത്തൊള്ളായിരം!!!!!"
അവര്‍ ചിരിച്ചു.
അവന്‍ അവളുടെ കരം ഗ്രഹിച്ചു. അവളെ തന്നിലേക്കടുപ്പിച്ചു. അവള്‍ പതുക്കെ അവന്‍‌റ്റെയടുത്ത് പറ്റിയിരുന്നു. അവന്‍‌റ്റെ ചുളിവുകള്‍ വീണ കവിളില്‍ മെല്ലെ ഒരുമ്മ വെച്ചു.
അവന്‍ എണ്ണി- "ഒന്ന്."
അവള്‍ ഒരുമ്മ കൂടി കൊടുത്തു... അവന്‍ എണ്ണി.
പ്രണയത്തിന്‍‌റ്റെ സമവാക്യങ്ങള്‍ ഇന്നേ വരെ വിശദീകരിച്ചിട്ടില്ലാത്ത ആ കൂട്ടല്‍ പ്രക്രിയ, ഒരു സംഖ്യയില്‍ നിന്ന് അടുത്ത സംഖ്യയിലേക്ക് തുടര്‍ന്നു. ഒന്നിന്‍‌റ്റെയും കാക്കത്തൊള്ളായിരത്തിന്‍‌റ്റെയുമിടയ്ക്കുള്ള ഏതോ ഒരു സംഖ്യയില്‍ അവന് എണ്ണം പിഴച്ചപ്പോള്‍, അവള്‍ അവന്‍‌റ്റെ ശരീരത്തേക്ക് കുഴഞ്ഞു വീണു.


സായ പറഞ്ഞു നിര്‍ത്തി.
"എന്തേ?"നരന്‍ ചോദിച്ചു.
"എന്താ എന്നെ കെട്ടിപ്പിടിക്കാത്തേ?"
"ഞാന്‍ കെട്ടിപിടിച്ചിട്ടുണ്ട്."
നരന്‍ അവളെ ഒന്നുകൂടി തന്നോടു ചേര്‍ത്തു കിടത്തി.
"നല്ല കഥ."
"അതിന് കഥ തീര്‍ന്നിട്ടില്ല."
സായ കഥ തുടര്‍ന്നു.

രാവിലെ എഴുന്നേറ്റു വന്ന അവളുടെ മക്കള്‍ കണ്ടത് ഉമ്മറക്കോലായില്‍ മരിച്ചു കിടക്കുന്ന അമ്മയെയാണ്. അവര്‍ അവളെ ആ വളപ്പില്‍ തന്നെ ദഹിപ്പിച്ചു.
ചടങ്ങില്‍ അയാളും പങ്കെടുത്തു.

അന്നു രാത്രി എല്ലാരും ഉറങ്ങിയപ്പോള്‍, കയ്യിലൊരു മണിചെപ്പുമായ് അയാള്‍ പുറത്തിറങ്ങി.
പോകും വഴിയിലെല്ലാം ഓരോ കുന്നിക്കുരു നിലത്തിട്ട് കൊണ്ടയാള്‍ അവളുടെ കുഴിമാടത്തിന്നടുത്തെത്തി.

പിറ്റേന്ന് രാവിലെ നാട്ടുകാര്‍ കണ്ടത്, അവളുടെ കുഴിമാടത്തിന്നരികില്‍ മരിച്ചു കിടക്കുന്ന അയാളെയായിരുന്നു.
ആ കുഴിമാടത്തില്‍ പൂക്കള്‍ വിരിഞ്ഞ പോലെ എണ്ണിയാല്‍ തീരാത്തത്രയും കുന്നിക്കുരുക്കളുണ്ടായിരുന്നു-കാക്കത്തൊള്ളായിരം കുന്നിക്കുരുക്കള്‍!!!


പര്യവസാനം:
നരന്‍‌റ്റെ മാറോട് ചേര്‍ന്നു കിടന്നു ഒരുറക്കം കഴിഞ്ഞെഴുന്നേറ്റ സായ ചോദിച്ചു.
"ഉറങ്ങിയില്ലേ ഇതു വരെ?"
"ഉറക്കം വന്നില്ല."
"എന്തേ?"
"ഞാനാലോച്ചിക്കുകയായിരുന്നു... ചില മനുഷ്യരെ മനസ്സിലാക്കാന്‍ എന്തു പ്രയാസമാണ്?..."
ഒരു നിമിഷാര്‍ദ്ധത്തെ മൌനത്തിന് ശേഷം, നരന്‍‌റ്റെ അഭിപ്രായത്തോട് സായ കൂട്ടിച്ചേര്‍ത്തു.
"ചില ബന്ധങ്ങളേയും...!!!"
എന്നീട്ട് സായ നരനെ തന്നാല്‍ കഴിയുന്നത്ര മുറുക്കെ കെട്ടിപ്പിടിച്ചു.

------------------ ശുഭം ------------------